Saturday, April 17, 2010

കവിത

സതീ തപം
ഗൗരീശങ്കര ശിഖരത്തില്‍ പാദത്തിലേകം നിലം തൊട്ടും
ഗോരോചനാംഗരാഗമായി നീഹാരകണങ്ങള്‍ ചാര്‍ത്തിയും
ചന്ദ്രചൂഢമാനസഭിക്ഷുകിയായി ഘോരം തപം ചെയ്യും
സാന്ദ്രലോലയാം ദേവീ - ഹൈമവതം തവ പര്‍ണ്ണകുടീരം.
കാര്‍വേണിയില്‍ താരാസുമംചൂടി മുഗ്ദവ്രീളാഭാവം പൂശി
നിര്‍വികാര നീരദാംശുകം മാറ്റി ഋതുലേഖപോല്‍ നീ
കൊഴിഞ്ഞുവീഴും മേഘമണിപൂക്കളാം നീര്‍മുത്തുമാല്യം
തഴുകിയൊഴുകി ദേവീമൃദുല തനു ആപാദചൂഢം.
കുറുനിരയിലൂടെ...നീലോല്പല മിഴിപ്പീലിയിലൂടെ...
നിറകുംഭകുചങ്ങളിലൂടെ...രോമാവലികളിലൂടെ...
നാഭീപുളിനത്തില്‍ വെണ്‍തിരയായി മദിച്ചും -രാഗാര്‍ദ്ര-
നഭോമണ്ഡലമേഖലയില്‍ ലയലഹരിപൂകിനിന്നും
ശൈലത്തിന്നന്ത:പുരത്തില്‍ മറ്റൊരു താപസ്സിയായി ലയിക്കവെ
മന്മഥമല്ലീശരം കൊണ്ടു ശിവമനോതാരുണര്‍ന്നതും
ഉന്മാദഭാവം ഫാലനേത്രത്തില്‍ അഗ്നിസ്ഫുലിംഗമായതും
തെല്ലുമറിഞ്ഞില്ല ദേവി - തപോ വല്മീകം തകര്‍ത്തു നാഥ-
വല്ലിയിലൂയലാടി അര്‍ദ്ധനാരീശ്വരപ്രിയയാകവെ...
18/04/2010

No comments:

Post a Comment