Saturday, May 1, 2010

ലേഖനം

മഹാവിസ്ഫോടനത്തിന്റെ പുനര്‍ജനി
ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന ഭീമാകാരവും സങ്കീര്‍ണവുമായ പരീക്ഷണശാല. അവിടെ വളരെ പ്രശ്ന നിര്‍ഭരമായ ഒരു പരീക്ഷണത്തിനുള്ള ഒരുക്കം കാലങ്ങളായി നടന്നു വരികയാണ്. ലോകജനതയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ മാധ്യമപ്പട പരസ്പരം മല്ലടിക്കുകയായിരുന്നു. സംഗതി പ്രപഞ്ചോല്‍പത്തിയുടെ പുനരന്വേഷ​ണമാണ് ...... പുനരാവിഷ്കരണമാണ്.
മഹാവിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചവും സമസ്ത ജീവജാലങ്ങളും ഉണ്ടായത് എന്നാണ് ശാസ്ത്രമതം. തെളിവുകള്‍ നയിക്കുന്നത് അതിലേക്കാണ്. അപ്പോള്‍ മഹാവിസ്ഫോടനമുണ്ടായ അതേ സാഹചര്യം വീണ്ടും സൃഷ്ടിച്ച് എന്തു കൊണ്ട് ആ പഴയ സംഭവം ശാസ്ത്രീയമായി തെളിയിച്ചുകൂടാ.....? ഈ വെല്ലുവിളിയാണ് ജനീവയിലെ കണികാ പരീക്ഷണത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണശാലയില്‍ രണ്ട് പ്രോട്ടോണ്‍ ധാരകളെ നേര്‍ക്കു നേര്‍ കൂട്ടിയിടിപ്പിക്കുക. ഇവയുടെ വേഗത എത്രയാണെന്ന് അറിയണ്ടേ...? പ്രകാശത്തിന്റെ അതേ വേഗത, അതായത് 3 ലക്ഷം കിലോ മീറ്റര്‍ പ്രതി സെക്കന്റ്. അതുപോലെ ഏഴു ലക്ഷം കോടി വോള്‍ട്ടിലാണ് പ്രോട്ടോണുകള്‍ കൂട്ടിയിടിച്ചത്. പരീക്ഷണം വിജയവും പ്രതീക്ഷയും പകരുന്നതായിരുന്നതത്രെ.
ആയിരം കോടി യു.എസ്.ഡോളര്‍ ചെലവുള്ള ഈ പരീക്ഷണം നടത്തുന്നത് യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (CERN) എന്ന സംഘടനയാണ്. ഫ്രാന്‍സിന്റെയും സ്വിറ്റ്സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ പരീക്ഷണശാല സജ്ജമാക്കിയിരിക്കുന്നു. ഇതിന്റെ പ്രധാനഭാഗം വളരെ നീണ്ട അതിന്റെ തുരങ്കം തന്നെയാണ്.
പക്ഷെ ഇതിനേക്കാളേറെ ലോകം കാത്തിരിക്കുന്നത് പ്രോട്ടോണുകള്‍ കൂട്ടിമുട്ടുമ്പോള്‍ 'ദൈവത്തിന്റെ കണം' അല്ലെങ്കില്‍ 'ഹിഗ്സ് ബോസണ്‍' ഉണ്ടായോ എന്നറിയാനാണ്.
ദ്രവ്യത്തിനു പിണ്ഡഗുണം നല്‍കുന്ന ഇതിന്റെ പിറവിയിലൂടെ പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടന ശാസ്ത്രീയമായി നിരീക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് ഇനിയും കുറച്ചു നാള്‍ കൂടി കാത്തിരിക്കണം. കാരണം പരീക്ഷണ വിവരങ്ങള്‍ അതീവശേഷിയുള്ള ഡിറ്റക്ടറുകളില്‍ രേഖപ്പെടുത്തി , നിരന്തര വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഇതിന് സമയം ആവശ്യമാണ്.
വളരെ ആപത്കരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വലിയ പരീക്ഷണത്തിന്റെ ലഹരിയിലാണ് ശാസ്ത്രലോകം. ഇതിന്റെ ഫലം ഒരു പുതുയുഗപ്പിറവിയിലേക്ക് നമ്മെ നയിക്കുയും കണ്ടുപിടിത്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടാവുമെന്നും കരുതാം. 'ദൈവത്തിന്റെ കണം' അല്ലെങ്കില്‍ 'ഹിഗ്സ് ബോസണ്‍' (ഇരുണ്ട ദ്രവ്യം) എന്ന അദൃശ്യ ദ്രവ്യത്തിന്റെയും ഇരുണ്ട ഊര്‍ജ്ജത്തിന്റെയും രഹസ്യങ്ങള്‍ അനാവൃതമാവുന്നതോടെ എങ്ങനെ പ്രപഞ്ചമുണ്ടായി, ജീവനുണ്ടായി എന്ന സമസ്യക്ക് ഒരു പരിധിവരെ ഉത്തരമുണ്ടാകും എന്ന് എല്ലാവരും കരുതുന്നു.
നമുക്ക് കാത്തിരിക്കാം....അല്ലേ....!

No comments:

Post a Comment